Tuesday, September 11, 2012


അവൻറ ശാപം
 എൻറെ മേൽ പതിയാതിരിക്കട്ടെ
                  അന്ന് പ്രായം ചെറുപ്പം. ഞങ്ങൾ കുറേ ചെറുപ്പക്കാരായ അധ്യാപകർ.. എംപ്ലോയ്മെൻറ്  എക് സേഞ്ച് വഴി നിയമിക്കപ്പെട്ടവർ. ജോലിയും താമസവുമെല്ലാം സ്ക്കൂളിൽ തന്നെചെറുപ്പത്തിൻറെ ആവേശം..എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ഉത്സാഹം...ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ പിശുക്കുകാണിക്കാത്ത ഹെഡ്മാസ്റ്റർ ഹനീഫസാർ. സ്ഥലം കാസർഗോഡ് പട് ല ഹൈസ്ക്കൂൾ....ഞാൻ ഒന്നാംക്ലാസിലെ പ്രഫസർസുഹൃത്ത് രമേശ് രണ്ടാം ക്ലാസിൽകൊച്ചുകുട്ടികളും കൂട്ടുകാരും ഹനീഫസാറും സ്വയംപാചകവും വല്ലപ്പോഴുമുള്ള മദ്യപാനവും ഒക്കെയായി ശാന്തസുന്ദരസുരഫിലമായി(സുരഭിലത്തിന് ഈ ഭാ ആണ് ശരി അല്ലേ) ഒഴുകുന്ന ജീവിതം.
ഞങ്ങളുടെ ക്ലാസ് പുതിയ കെട്ടിടത്തിലാണ്..വെള്ളപ്പെക്കദുരിതാശ്വാസത്തിനായി ഗവൺമെൻറ് പണികഴിപ്പിച്ച പുത്തൻ കെട്ടിടം……..
ഒരു ദിവസം ഉച്ചഭക്ഷണത്തിന് സ്ക്കൂൾ വിട്ടസമയംരമേശൻ യാദൃശ്ചികമായി ക്ലാസ് മുറിയുടെ വരാന്തയിലൂടെ നടക്കുംപോൾ ഒരു ഒന്നാം ക്ലാസുകാരൻ മനോഹരമായ ക്ലാസ് ഭിത്തിയിൽ എന്തോ എഴുതുന്നത് ശ്രദ്ധയിൽ പെട്ടു..അവനത് അത്ര കാര്യമാക്കിയില്ല..
വീണ്ടും ക്ലാസ് ആരംഭിക്കുംപോൾ പതിവുപോലെ ഞാൻ ക്ലാസിലെത്തി……ക്ലാസ് ആരംഭിക്കുന്നതിനുമുംപേ കുട്ടികൾ കൂട്ടമായി എത്തി സങ്കതി എന്നെ ബോധിപ്പിച്ചു..മാഷേ ഭിത്തിയിൽ തെറി എഴുതി വച്ചിരിക്കുന്നു..നോക്കിയപ്പോൾ സംഗതി ശരിയാണ്.അക്ഷരത്തെറ്റില്ലാതെ ചോക്കുകൊണ്ട് രണ്ടുമൂന്ന് തെറികൾ എഴുതിവച്ചിരിക്കുന്നു(ഇന്ന് ഒന്നാംക്ലാസിലെ ഒരുകുട്ടിപോലും തെറ്റില്ലാതെ അത്രയും തെറികൾ എഴുതുകയില്ല എന്ന് എനിക്ക് തോന്നുന്നു)
പിന്നെ സിഐഡി പരിപാടിയാണല്ലോആരാണ് ഇത് എഴുതിയതെന്നുകണ്ടുപിടിക്കുകതന്നെപക്ഷേ അത്രബുദ്ധിമുട്ടൊന്നും വേണ്ടിവന്നില്ല കുട്ടികൾ കൂട്ടമായി പറഞ്ഞു റഹീം ആണ് എഴുതിയതെന്ന്..പക്ഷേ റഹീം ആകട്ടെ ഈ സംഭവം പാടേ നിഷേധിച്ചു.ചെറുപ്പക്കാരനായ അധ്യാപകൻ കൺഫ്യൂസ് ഡ് ആകുമല്ലോ..സത്യത്തിൽ കൺഫ്യൂഷൻ ഇല്ല.കാരണം ക്ലാസിലെ മറ്റ് കുട്ടികൾക്ക് കള്ളം പറയേണ്ട യാതൊരു ആവശ്യവുമില്ല..അവർക്കും എനിക്കും ഉറപ്പാണ് അത് എഴുതിയത് ആരാണെന്ന്.പക്ഷേ എഴുതിയവനെക്കൊണ്ട് അത് സമ്മതിപ്പിക്കലും തുടർന്ന് ഒരു ശിക്ഷ നടപ്പാക്കലുമാണല്ലോ അധ്യാപക ധർമ്മം..മാത്രമല്ല അത്  അവനെക്കൊണ്ട് സമ്മതിപ്പിക്കുക എന്നത് എൻറെ അന്തസിൻറെ പ്രശ്നവുമായി എനിക്ക് തോന്നിഇണങ്ങിയും പിണങ്ങിയും ചോദിച്ചിട്ടും പ്രലോഭിപ്പിച്ചിട്ടും റഹീം കുറ്റം സമ്മതിക്കുന്നില്ല.ഒടുവിൽ അധ്യാപകൻറെ ബ്രഹ്മാസ്ത്രം -വടി- എടുക്കുവാൻ ഞാൻ തീരുമാനിക്കുന്നു.ക്ലാസിൽ ഉള്ളപൊട്ടിപ്പൊളിഞ്ഞ കംപ് പോരെന്നും ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന സ് പെഷ്യൽ ചൂരൽ വടി വേണമെന്നും  പ്രഖ്യാപിച്ച് ഞാൻ ഒഫീസിലേക്ക് പോയി.ഈ സമയത്തിനിടയിലെങ്കിലും റഹിമിന് മനംമാറ്റം ഉണ്ടായേക്കാം എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..ഞാൻ ഒഫീസിൽ നിന്ന് ഗംഭീരൻ ചൂരലുമായി പ്രത്യക്ഷപ്പെട്ടിട്ടും റഹീമിന് ഒരുമാറ്റവുമില്ല..കക്ഷി സ്വന്തം സ്റ്റാൻറിൽ ഉറച്ചുനിന്നു..അത് ഞാൻ എഴുതിയതല്ല……
പിന്നെ ഞാൻ അധ്യാപകൻറെ ബ്രഹ്മാസ്ത്രം പുറത്തെടുത്തു -വടി-ആ ഒന്നാംക്ലാസുകാരൻറെ തുടയിൽ രണ്ടടി……എനിക്ക് ഉറപ്പായിരുന്നു അത് രണ്ടും തുടപൊട്ടിച്ചിട്ടുണ്ടാകുമെന്ന്.അവൻ ഉറക്കെ കരഞ്ഞുകൊണ്ട് പറഞ്ഞു..എൻറെ ഉമ്മസത്യം ഞാൻ എഴുതിയിട്ടില്ല.ഞാൻ വീണ്ടും കൺഫ്യൂഷനിലായിഎന്തായാലും അതോടെ ഞാൻ അവനെക്കൊണ്ട് സത്യം പറയിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു.
ക്ലാസിലെ ഒച്ചയും ബഹളവും കേട്ടാണ് അടുത്തക്ലാസിലുണ്ടായിരുന്ന രമേശ് വന്നത് . രമേശിനോട് ഞാൻ കാര്യം പറഞ്ഞു
രമേശ് പറഞ്ഞു ഞാൻ കണ്ടതാണല്ലോ.ഇവൻ തന്നെയാണ് ഇത് എഴുതിയത്..പിന്നെ ചോദ്യം ചെയ്യൽ രമേശിൻറെ വകയായിഎത്രചേദിച്ചിട്ടും തെളിവുകൾ നിരത്തിയിട്ടും റഹീം സമ്മതിക്കാൻ കൂട്ടാക്കിയില്ല.രമേശിന് നല്ലവണ്ണം ദേഷ്യം വന്നു കാണണം..കുറച്ചൊരു കളിയായി അവൻ ചാടി റഹീമിന്റെ കഴുത്തിൽ പിടിച്ചുകൊണ്ട് പറഞ്ഞു സത്യം പറഞ്ഞോ  അല്ലെങ്കിൽ ഞാനിപ്പോ നിന്നെ ഞെക്കി കൊല്ലും ഒരു പ്രയോജനവുമുണ്ടായില്ല..പതിവുപോലെ റഹീം പറഞ്ഞു ഞാനല്ല.
ഇനി ഒന്നും ചെയ്യാനില്ല..ഞങ്ങൾ പദ്ധതി ഉപേക്ഷിച്ച് മറ്റു കാര്യങ്ങളിലേക്ക് മടങ്ങി
പിറ്റേന്ന് റഹീമിൻറെ വാപ്പ പരാതിയുമായി വരാൻ സാധ്യത ഉണ്ടെന്നചിന്ത ഞങ്ങൾക്കു രണ്ടുപേർക്കും ഉണ്ടായിരുന്നു..കുട്ടികളെ അടിച്ചാൽ ചിലർ പിറ്റേന്ന് പരാതിയുമായി വരാറുണ്ട്.ഞാനങ്ങനെ കുട്ടികളെ ശക്തിയായി അടിക്കാറുള്ള ആളല്ല.അതുകൊണ്ട് എൻറെ പേരിലങ്ങനെ പരാതികൾ വരാറില്ല
പ്രതീക്ഷിച്ചപോലെ പിറ്റേന്ന് രാവിലെ റഹീമിൻറെ വാപ്പ പരാതിയുമായല്ല കത്തിയുമായാണ് വന്നത്
.എവിടെ ആ മാഷ്മ്മാര് അവരെ ഞാൻ തട്ടും.
പക്ഷേ കക്ഷിക്ക് ഞങ്ങളെ രണ്ടുപോരെയും അറിയില്ലഅയാൾ നാട്ടിലെ വല്യറൗഡിയാണത്രേസ്ക്കൂളിൽ വന്ന് ഒരു ബഹളമൊക്കെ ഉണ്ടാക്കിയിട്ട് അയാൾ കവലയിലേക്ക് പോയി.ഹെഡ്മാസ്റ്റർ വന്നിട്ട് വീണ്ടും വരാൻ വേണ്ടി
ഹനീഫ സാർ വന്നതറിഞ്ഞ് അയാൾ വീണ്ടും വന്നു പക്ഷേ അയാളുടെ കൂടെ നാട്ടിലെ ചില പ്രമാണിമാരും ഉണ്ടായിരുന്നുഹനീഫസാറിന് നാട്ടിൽ നല്ല ബന്ധങ്ങൾ ഉണ്ടായിരുന്നു.സാറിനെ സംരക്ഷിക്കാനാണ് പ്രമാണിമാർ വന്നത്
.റഹീമിൻറെ വാപ്പയുടെ ഡിമാൻറ് നിസാരമാണ്  അയാൾക്ക് ഞങ്ങളെ കാണണം
ഹനീഫസാർ അത് സമ്മതിച്ചില്ല ..ഞാനാണ് ഈ സ്ക്കൂളിലെ അധികാരി എന്നും നിങ്ങൾക്ക് പറയാനുള്ളത് എന്നോട് പറയണം എന്നുമുള്ള സ്റ്റാൻറിൽ ഉറച്ചുനിന്നു.
നാട്ടിലെ പ്രമാണിമാരും പറഞ്ഞു ..ഹെഡ്മാസ്റ്റർ ആ മാഷ്മ്മാരെ വിളിച്ച് ഒന്നു ശാസിച്ചാൽ പ്രശ്നം തീരും..
സാർ അതിന് വഴങ്ങിയില്ല
എൻറെ സ്റ്റാഫിനോട് എന്തു പറയണമെന്ന് ഞാൻ തീരുമാനിച്ചുകൊള്ളാം..
അപ്പോൾ റഹീമിൻറെ വാപ്പ ചുവട് മാറ്റി
അവന്മാരെ ഞാൻ റോഡിൽ വച്ച് കണ്ടോളാം എന്നായി..
ഞങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ ഹനീഫസാർ അപകടം മണത്തു
സാർ പറഞ്ഞുനീ ഇക്കാര്യത്തിന് അവരുടെ അടുത്ത് ചെന്നു എന്ന് ഞാനറിഞ്ഞാൽ അന്നുതന്നെ നീ പോലീസ് കസ്റ്റഡിയിലാകുംനിൻറെ നിഴലുപോലും അവരുടെ അടുത്ത് വീഴരുത്
ഹനീഫസാറിൻറെ സ്വാധീനം അറിയാവുന്ന അയാൾ നിരാശനായി തിരിച്ചു പോയി..
റഹീമിനോട് ചെയ്തത് അധികപ്പറ്റായി പോയി എന്ന് ഞങ്ങൾ രണ്ടു പേർക്കും അറിയാം
ഹനീഫസാർ ഞങ്ങളെ വിളിപ്പിക്കുന്നത് കാത്ത് അന്നു മുഴുവൻ ഞങ്ങൾ കഴിഞ്ഞു
കാത്തിരുന്ന് ക്ഷമകെട്ട് ഞങ്ങൾ സാറിനെ അങ്ങോട്ട് പോയി കാണാൻ നിശ്ചയിച്ചു(ഒരിടത്തിലെ തവള യെപ്പോലെ)
സാർ ഒന്നും അറിയാത്തവനെ പ്പോലെ എന്താ സാബു എന്താ രമേശാ
ഇന്നലെ..
ഇന്നലെ ?.
അല്ല..റഹീമിൻറെ വാപ്പ
നിങ്ങലെന്തിനാ വന്നത്?
ഞങ്ങൾക്കൊരബദ്ധം പറ്റി.
ഞങ്ങൾ ചെയ്തത് കുറച്ച് അധികമായിപ്പോയി
സാറ് ഞങ്ങളോട് ഒന്നും പറഞ്ഞില്ല
ഹനീഫ സാർ പറഞ്ഞു എടാ എനിക്ക് വല്ലതും പറയാനുണ്ടെങ്കിൽ ഞാൻ നിങ്ങളെ വിളിപ്പിക്കും പോയി ക്ലാസെടുക്കാൻ നോക്ക്
                       കുട്ടികളെ ശിക്ഷിക്കുന്നത് എത്ര അനാവശ്യവും ക്രൂരവുമാണെന്ന്  പിന്നീട് ഞാൻ തിരിച്ചറിഞ്ഞു
                     ഒരു പതിനഞ്ച് കൊല്ലം മുൻപ് .തന്നെ ഞാൻ കുട്ടികളെ അടിക്കുന്നത് നിർത്തിശകാരിക്കലും അത്യപൂർവമാണ്.
                       സത്യത്തിൽ കുറേക്കാലമായി സ്ക്കൂളിൽ കുട്ടികൾക്ക് ഒട്ടും പേടിയില്ലാത്ത അധ്യാപകൻ ഞാനായിരിക്കും..
                    പക്ഷേ ഞാൻ പറഞ്ഞാൽ അവർ അനുസരിക്കാറുണ്ട് ..
                  ഇരുപത്തി രണ്ടും പതിനേഴും വയസ് പ്രായമുള്ള എൻറെ മക്കളെ ഇതുവരെ ഞാൻ അടിക്കുകയോ ചെവിക്ക് പിടിച്ച് തിരുമ്മുകയോ      ചെയ്തിട്ടില്ല.മറ്റുള്ളവരോട് ്പമര്യാദയായി പെരുമാറുകയോ മറ്റോ ചെയ്താൽ  അവിടെ പോയി അഞ്ച് മിനിറ്റ് കൈകെട്ടി നിൽക്കടാ എന്ന് പറയാറുണ്ട്.(അവരുടെ ചെറുപ്പത്തിൽ)
സ്ക്കൂളിൽ അധ്യാപകന് ശിക്ഷിക്കേണ്ടി വരുന്നത് ക്ലാസിലെ കുട്ടികളുടെ എണ്ണം കൂടുന്നതുകൊണ്ടാണ്..പതിനഞ്ച് കുട്ടികളിലധികമുള്ള ക്ലാസ് അച്ചടക്കത്തോടെ നടത്തിക്കൊണ്ടു പോകാൻ കുറച്ച് ബുദ്ധിമുട്ടാണ്അച്ചടക്കം നിലനിറുത്താനാണ് പലപ്പോഴും അധ്യാപകന് ശിക്ഷിക്കേണ്ടി വരുന്നത്

No comments:

Post a Comment