Monday, September 17, 2012

സാറേ ഇവരെന്നെ കുത്തിവക്കാൻ നോക്ക്വാ..
ഏതാണ്ട് ഇരുപത് അതോ.. ഇരുപത്തിഅഞ്ചോ.ങാ.. എത്രയെങ്കിലുമാകട്ടെ    അത്രയും കൊല്ലം മുംപ് നടന്നസംഭവമാണ്..
രാത്രി പത്തുമണി ആയിക്കാണും . പടിക്കൽ ഒരു കാർ വന്നു നിൽക്കുന്നുഅക്കാലത്ത് രാത്രി പടിക്കൽ കാറ് വന്നു നിന്നാൽ ഒരു കാര്യമേ ഉള്ളൂ
വേണ്ടപ്പെട്ടവരുടെ  മരണം..
ഓടിപ്പോയി വാതിൽ തുറന്നു..പുറത്ത് സ്ക്കൂളിലെ പിറ്റിഎ പ്രസിഡൻറും ഒന്നാം ക്ലാസിലെ ജിൻസിയുടെ പപ്പയും……
ദൈവമേ !!! കൊച്ചിന് എന്തെങ്കിലും പറ്റിയോ
.എന്നാലും രാത്രിയിൽ ഇവർ എന്നെ തേടി വരേണ്ടകാര്യമില്ലല്ലോ……
ജിൻസിക്ക് പനി ആണെന്ന് ഞാൻ മനസിലാക്കിയിരുന്നു രാവിലെ അവളെ ക്ലാസിൽ കാണാഞ്ഞ് ഞാൻ വീട്ടിലേക്ക് വിളിച്ചതാണ്……
സാറേ സാറ് എന്നെ ഒന്ന് സഹായിക്കണം
മുഖവുരഒന്നും ഇല്ലാതെ ജിൻസിയുടെ പപ്പ പറഞ്ഞു
ഞാൻ പറഞ്ഞു
എന്തായാലും അകത്തേക്ക് കയറി ഇരിക്കാം എന്നിട്ട് പറയാം
സാറേ അതിനൊന്നും സമയമില്ല.സാറ് വേഗം വരണം
എനിക്ക് കാര്യത്തെപ്പറ്റി ഏകദേശധാരണ കിട്ടി
.ജിൻസിയുടെ പപ്പ വലിയ ധനികനും നാട്ടിലെ ജന്മിയുമാണ്.ചെറിയ തരികിട പരിപാടിയൊക്കെ കൈയ്യിലുണ്ട് -പൊടി ഗുണ്ടായിസം- കക്ഷി എന്തോ കേസിൽ പെട്ടിരിക്കുന്നുഎൻറെ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് അക്കാര്യത്തിൽ ഇടപെടുത്താനായിരിക്കണം ഈ രാത്രി ഇത്രയും ദൂരം വന്നത് ..സ്ക്കൂളും വീടുമായി ഏതാണ്ട് ഇരുപത്തഞ്ച് കിലോ മീറ്റർ ദൂരമുണ്ട്..ഞാനാലോചിച്ചു ..പ്രശ്നമാണ്.രാത്രി എൻറെ നാട്ടിലെ എസ് ഐ യെ വിളിക്കണം അല്ലെങ്കിൽ പോയികാണണംഅയാളെക്കൊണ്ട് കോതമംഗലം എസ് ഐ യെ വിളിപ്പിക്കണം..രാത്രി കോതമംഗലം പോകണം ഈ ജേക്കബ് എന്ത് കെണിയാണ് ഒപ്പിച്ചിരിക്കുന്നത് എന്ന് പറയാൻ പറ്റില്ലമിക്കവാറും തല്ല് കേസായിരിക്കും..ആകെ പ്രശ്നമാണ്..
ഞാൻ പറഞ്ഞു
എൻറെ ജേക്കബേ..ഈ രാത്രി ഒന്നും നടക്കില്ല താൻ രാവിലെ വാ
ഇതുകേട്ട് ജേക്കബ് പറഞ്ഞു
സാറെ അതുപോരാ..സാറ് രാത്രി ഇപ്പോതന്നെ വന്നം..(വരണം)
അപ്പോഴാണ് ശശി സംസാരിച്ച് തുടങ്ങിയത്.
സാറേ ജിൻസി ആശുപത്രിയിലാണ് കുത്തിവപ്പ് എടുക്കണംആര് പറഞ്ഞിട്ടും അവള് സമ്മതിക്കുന്നില്ല.ഷേർലി പറഞ്ഞു ചെലപ്പോ സാറ് പറഞ്ഞാ അവള് സമ്മതിക്കൂന്ന്    അതാ ഞങ്ങള്……..
ദൈ വമേ……ഇതാണോ കാര്യം..വെറുതേ ടെൻഷൻ പിടിപ്പിച്ചല്ലോ എൻറെ ജേക്കബേ.
സാറേ സാറ് വേഗം വരണം എൻറെ കൊച്ചിൻറെ കാര്യാ
ഇക്കാര്യത്തിൽ ഓപ് ഷൻ ഇല്ലല്ലോ.ഞാൻ വേഗം വീട്ടിനകത്തുകയറി ഭാര്യയോട് കാര്യം ചുരുക്കത്തിൽ കാര്യം പറഞ്ഞ് ഡ്രസ് മാറി കാറിൽ കയറി..
യാത്രക്കിടയിൽ ജേക്കബ് കാര്യം പറഞ്ഞു
അവൾക്ക് കടുത്ത പനി.. ഡോക്റ്റർ ഇൻജക്ഷൻ കൊടുക്കണം എന്ന് പറഞ്ഞു ..അവൾക്ക് കുത്തിവയ്പ്പ് പണ്ടേ പേടിയാ കൊച്ച് കുത്തിവയ്പ്പ് എടുക്കാൻ സമ്മതിക്കുന്നില്ല..
ശശി ബാക്കി പറഞ്ഞു
വല്യപ്പനോം വല്യാമ്മേയം  ഒക്കെ കൊണ്ടുവന്നു നേക്കി കൊച്ച് സമ്മതിക്കുന്നില്ല
ജേക്കബ് പറഞ്ഞു
സാറേ ഞാൻ അവളെ കൂട്ടിപ്പിടിച്ച് കുത്തിവയ്പ്പ് എടുപ്പിക്കാൻ നോക്കി ബലം പിടിക്കുംപോൾ മോള് കരയും ഉറക്കെകരയുംപോ ശ്വാസം മുട്ടല് വരും അത് പ്രശ്നാണ് .സാറ് അവളെ പറഞ്ഞ് മനസിലാക്കണം
നടന്നത് തന്നെ-   ഒന്നാം ക്ലാസിലെ കൊച്ചിനെ പറഞ്ഞ് മനസിലാക്കണമെന്ന്-
ഞാൻ പറഞ്ഞു
എൻറെ ജേക്കബേഞാൻ പറഞ്ഞാലൊന്നും അവള് കേക്കില്ല.നിങ്ങളെല്ലാരും പറഞ്ഞിട്ട് നടക്കാത്തകാര്യം ഞാൻ പറഞ്ഞാൽ  എങ്ങിനെ നടക്കാനാ
ശശി പറഞ്ഞു
സാറേ കൊച്ചിന് ഇൻജക് ഷൻ എടുക്കാണ്ട് പറ്റ്വോ
ഹേയ് ..ഇൻജക് ഷൻ എടുക്കണം
വണ്ടി ഓടിക്കൊണ്ടിരുന്നു
ഞാൻ ജിൻസിയെ ഓർക്കുകയായിരുന്നു.
സുന്ദരിക്കുട്ടി കുസൃതി ക്കുടുക്ക എന്നൊക്കെ അവളെപ്പറ്റി പറയാം
സാറിന് പെൺമക്കളില്ലാത്തതുകൊണ്ട് പെൺപിള്ളേരോട് കൊറച്ച് ഇഷ്ടം കൂടുതലുണ്ടെന്ന് ആൺകുട്ടികളുടെ അമ്മമാർ പരാതി പോലെ പറയുന്ന കാലം
ജിൻസി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടകുട്ടിയാണോ എന്ന് എനിക്കറിയില്ല..പക്ഷേ അവൾ എന്നോട് പ്രത്യേക സ്വാതന്ത്ര്യം എടുത്തിരുന്നു
അവളുടെ ആ സ്വാതന്ത്ര്യം മറ്റുള്ളകുട്ടികളും അംഗീകരിച്ചിരുന്നു എന്ന് തോന്നുന്നു..
സ്വാതന്ത്ര്യം എന്നു വച്ചാൽ മടിയിൽ കയറി ഇരിക്കുക പേഴ്സ് എടുക്കുക സ്വകാര്യം പറയുക(വീട്ടിൽ നടന്ന എന്തെങ്കിലും കാര്യമാണ് ഈ സ്വകാര്യം) തർക്കുത്തരം പറയുക ഇതൊക്കെയാണ്
എന്നെ സംബന്ധിച്ച് ഇത് ഒരു അംഗീകാരവും വെല്ലുവിളിയും ആണ് എന്ന് എനിക്കറിയാമായിരുന്നു.
എന്ത് സൂത്രം പറഞ്ഞാണ് അവളെ സമ്മതിപ്പിക്കേണ്ടത് എന്നചിന്തയായിരുന്നു എനിക്ക് യാത്രയിൽ മുഴുവൻ
ആശുപത്രിയിലെത്തി അവളുടെ മുറിയിൽ കയകയറുംപോഴും എങ്ങിനെ അവളെ സമ്മതിപ്പിക്കാം എന്നകാര്യത്തിൽ എനിക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല.
ഞാൻ മുറിയിലെത്തുനംപോൾ അവിടെ ഒരു ജനക്കൂട്ടം തന്നെ ഉണ്ട്.
ജിൻസിയാണെങ്കിൽ സാമാന്യം നല്ല കരച്ചിലാണ്.
ഞാൻ വന്നാൽ കുട്ടി സമ്മതിക്കുമെന്ന വിചാരത്തിലാണോ അതോ സമ്മതിച്ചില്ലെങ്കിൽ ബലം പ്രയോഗിച്ച് കുത്തിവയ്ക്കാനുള്ള തയ്യാറെടുപ്പിലാണോ എന്നറിയില്ല നേഴ് സ് മാർ കുത്തിവയ്ക്കാൻ തയ്യാറായാണ് നിന്നത്.
ഞാനപ്പോൾ ജിൻസിയുടെ മാനസീകാവസ്ഥയാണ് ഓർത്തത്..അവളെ സംബന്ധിച്ച് ഏറ്റവും ഭയാനകമായ ഒരു സംഗതി നടക്കാൻ പോകുന്നു..എല്ലാവരുകൂടി അവളെ അതിന് നിർബന്ധിക്കുന്നു ..അവൾക്ക് ആകെ കഴിയുന്ന പ്രതിരോധം കരച്ചിൽ മാത്രമാണ്.
ആ രക്ഷിതാക്കൾക്ക് എന്നിലുള്ള വിശ്വാസവും എന്നെ സെൻറിമെൻറലാക്കി……
എന്നെകണ്ടതോടെ ജിൻസി അമ്മയുടെ കൈയ്യിൽ നിന്ന് എൻറെ നേരേചാടി
സാറേ ഇവരെന്നെ കുത്തിവയ്ക്കാൻ നോക്ക്വ എന്നു പറഞ്ഞവൾ എൻറെ  നെഞ്ചിൽ പറ്റിച്ചേർന്നു.
ഞാനവളെക്കൊണ്ട് കട്ടിലിൽ ഇരുന്നു
എൻറെ കണ്ണ് നിറഞ്ഞുപോയി……
അവളുടെ തുടയിൽ തട്ടിക്കൊണ്ട് ഞാൻ പതിയെ വിളിച്ചു.മോളേ.
അവൾ പതിയെ തല ഉയർത്തി നോക്കിയിട്ട് എന്നോട് ചോദിച്ചു  .സാറെന്തിനാ കരയണേ.
അവടെ ഉണ്ടായിരുന്ന നേഴ് സ് ചാടിപ്പറഞ്ഞു.മോള് കുത്തിവയ്പ്പിക്കാൻ സമ്മതിക്കാഞ്ഞിട്ടാ സാറ് കരേണേ..
എന്നെ കുത്തിവയ്ക്കണ്ടാ.എന്നു പറഞ്ഞവൾ വീണ്ടും തോളിലേക്ക് ചാഞ്ഞു
അവളുടെ  വാശിക്ക് കുറച്ച് കുറവുവന്നതു പോലെ എനിക്ക് തോന്നി……
ഞാനവളെ മുറുകെ പിടിച്ചു... പതിയെ അവളുടെ ചെവിയി പറഞ്ഞു…ഹേയ് മോള് കെടന്നോ….കുഴപ്പോന്നൂല്യ…എന്നിട്ട്.. .നേഴ്സിനേട് കണ്ണ് കാണിച്ചു
ആ നേഴ് സിൻറ വേഗതയും കൃത്യതയും അത്ഭുതകരമായിരുന്നു..
സെക്കൻറുകൊണ്ടവർ കുട്ടിയുടെ തുടയിൽ കുത്തിവയ്പ്പ് എടുത്തു.
സൂചി കയറിയപ്പോൾ അവളൊന്നു ഞെട്ടിപക്ഷേ കരച്ചിലിന് വലിയ ശക്തി ഉണ്ടായില്ല……..
അഞ്ച് മിട്ടോളം കഴിഞ്ഞ് ഞാനിറങ്ങാറാകുംപോഴേക്കും അവൾ എൻറെ തോളത്തുകിടന്ന് ഉറങ്ങിക്കഴിഞ്ഞിരുന്നു…….
പിന്നെ ജേക്കബിൻറെ  നിർബന്ധിത സൽക്കാരവും കഴിഞ്ഞ് വീട്ടിലെത്തുംപോൾ സമയും രണ്ടര……..





4 comments:

  1. കുത്തിവയ്പ് കഥ വായിച്ചു.
    ബാക്കിയൊക്കെ വായിയ്ക്കാന്‍ പിന്നെ വരാം

    ReplyDelete
  2. കുത്തിവയ്ക്കാന്‍ സഹായിക്കാന്‍ ആവശ്യം വരുമ്പോ വിളിക്കാട്ടോ... :)

    ReplyDelete
  3. ഒരു കുഞ്ഞു കുട്ടിക്ക് ഒരു മാഷിനോട് ഇത്രെയും വിധേയത്വമോ..താങ്കള്‍ അത്ര സാധുവാണോ സാബു മാഷേ.. :)

    ReplyDelete
  4. മാഷേ, ഇത് മാഷ് പണ്ട് പറഞ്ഞതായി ഓർക്കുന്നു, ചില ബന്ധങ്ങൾ അങ്ങിനാ, രക്തബന്ധത്തേക്കാളും വലുതായിരിക്കും..

    ReplyDelete